Pages

Thursday, December 1, 2011

ബാംഗ്ലൂര്‍: ഇത് ഞങ്ങളുടെ ഏരിയ

എന്റെ നഗരത്തെ, ചില അടിച്ചുമാറ്റിയ വിവരങ്ങള്‍ വെച്ച് ഞാനൊന്ന് പരിജയപ്പെടുത്താന്‍ തീരുമാനിച്ചു. പല വിദേശ രാജ്യങ്ങളിലുള്ള ബ്ലോഗര്‍ മാറും അവിടുത്തെ ഫോട്ടോ കാണിച്ച് ഞങ്ങള്‍ പാവം സൌത്ത് ഇന്ത്യന്‍കാരെ കൊതിപ്പിക്കാറുണ്ട്, ഇതവര്‍ക്കുള്ള ഒരു മറുപടിയാണ് (ചുമ്മാ....). ഞങ്ങള്‍ അത്ര മേശക്കാരല്ല എന്ന് തെളിയിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. വായിക്കൂ.. കണ്‍കുളിര്‍ക്കെ കാണൂ...ഇത് ഞങ്ങളുടെ ഏരിയ.

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ.
 ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായനഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.  ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്.  2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ്‌ ഈ പേരു ബാംഗ്ലൂരിനു വന്നത്. പെൻഷനേർസ്‌ പാരഡൈസ്‌, പൂന്തോട്ട നഗരം എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്‌. രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്‌.

1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ്‌ ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്ററിലാണ്‌ (3,018 അടി)സ്ഥിതി ചെയ്യുന്നത് .

ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യൺ യു.എസ്. ഡോളർ) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി. കൺസ്യൂമർ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ്‌ ബാംഗ്ലൂർ. 10,000 വ്യക്തിഗത മില്യൺ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതൽ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയർന്ന സമ്പന്നരുടെയും നഗരമാണ്‌. ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എൽ.,എൻ.എ.എൽ., ബി.എച്ച്.ഇ.എൽ., ബി.ഇ.എൽ. , ബി.ഇ.എം.എൽ., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്‌.

ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്‌. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ്‌ ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ ബയോകോൺ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്‌.

കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ്. എയർ കണ്ടീഷൻ വോള്വോ ബസ്സുകൾ ഉള്ള ഈ റോഡ് സർ‌വ്വീസ് അത്യാധുനികമാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം ബാംഗ്ലൂർ ആണ്‌.  എയർഡെക്കാൻ,കിങ്‌ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂർ ആണ്‌.

അതിവേഗ ഗതാഗത സം‌വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് പൊതുജനത്തിനു തുറന്നു കൊടുത്തു.

38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു.

യു.ബി. സിറ്റി

ബാംഗളൂരിലെ ഏറ്റവും വലിയ വ്യവസായസമുച്ചയമാണ് യു.ബി.സിറ്റി. യു.ബി. ഗ്രൂപ്പ് ചെയർമാൻ ആയ വിജയ് മല്യയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂർത്തിയായത്.

ഇലക്ട്രോണിക് സിറ്റി


ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങൾ ഉൾപെടുന്ന ഒരു വ്യവസായ നഗരം ആണ് 'ഇലക്ട്രോണിക് സിറ്റി. 332ഏക്കർ വിസ്തൃതിയിൽ ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങൾ ഇലക്ട്രോണിക് സിറ്റിയിൽ അവരുടെ കാര്യാലയങ്ങൾ തുറന്നിട്ടുണ്ട്. വിപ്രോ, ഹ്യൂലറ്റ് പക്കാർഡ് , ഇൻഫോസിസ്, പട്നി, സീമെൻസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഈ സിറ്റിയിലേക്കുള്ള ട്രാഫിക്‌ കുറക്കുന്നതിനു വേണ്ടി പുതിയ മേല്‍പാലം പൊതുജനങ്ങള്‍ക്ക്‌ (JAN 22) തുറന്നു കൊടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ ദൂരം കൂടിയ മേല്‍പാലമാണിത്(9 KM).

പബ്ലിക് യൂട്ടിലിറ്റീസ് കെട്ടിടം

എം ജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വ്യവസായ കേന്ദ്രം

ബാംഗ്ലൂർ മെട്രോ



വിധാൻസൗധ

നിയമസഭാ മന്ദിരം

ITPB-International Tech Park Bangalore(പഴയ പേര് ITPL)

വൈറ്റ് ഫീല്‍ഡ് എന്ന സ്ഥലത്താണ് ഈ ITPB, എവിടെ 233 ല്‍ കൂടുതല്‍ കമ്പനികളുണ്ട്‌.

മഹാത്മാ ഗാന്ധി റോഡ്



ഹെബ്ബാള്‍ ഫ്ലൈഓവര്‍



ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളം

ഫോറം മാള്‍

പ്രസ്റ്റിജ് ഗ്രൂപ്പ്‌ നിര്‍മ്മിച്ച ഒരു ഷോപ്പിംഗ്‌ മാള്‍. ഷോപ്പിംഗ്‌ നു പുറമേ 11 മള്‍ട്ടിപ്ലെക്സ് തീയേറ്ററുകള്‍, കുട്ടികള്‍ക്കായുള്ള അനേകം വിനോദങ്ങളും, എല്ലാം ഉണ്ട് ഇവിടെ

ചില അമ്പലങ്ങള്‍

65 അടി ഉയരമുള്ള ശിവ പ്രതിമ ബാംഗ്ലൂരിലെ കെമ്പ് ഫോറ്ട്ടിൽ, ഇസ്കോൺ അമ്പലം

ബാംഗ്ലൂര്‍ ഗോള്‍ഫ് കോഴ്സ്



ബാംഗ്ലൂര്‍ ടര്‍ഫ് ക്ലബ്‌



രാത്രിയിലെ ചില തോനിവാസങ്ങള്‍

രാത്രിയിലെ കളികള്‍. ഇവിടെയും നടക്കുന്നു, എല്ലാം....

ഇപ്പോ എന്തു പറയുന്നു....???? മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
(ഈ വിഗസനതിന്റെ ഇടയിലുമുണ്ട് പട്ടിണി വയറുകള്‍ ഒത്തിരി, എല്ലാ നഗരങ്ങളിലും ഉള്ളത് പോലെ, അവരുടെ ഒരു ചിത്രം അടുത്ത പോസ്റ്റില്‍)


ഗൂഗിള്‍, വിക്കിപീഡിയ, ഫോട്ടോഷോപ്പ് എന്നിവരുടെ സഹായത്താല്‍ നിര്‍മ്മിച്ചെടുത്തത്.

Tuesday, November 8, 2011

വരുന്നോ, നീ എന്റെ കൂടെ

വരുന്നോ, നീ എന്റെ കൂടെ?
വരും, എന്ന പ്രതീക്ഷയില്ല
വരാതിരുന്നാലോ, എന്ന ഭയവുമില്ല

"എന്റെ ഹൃദയമിടിപ്പില്‍ നീ ജീവിക്കും
എന്റെ ശ്വാസത്തില്‍ നീ ശ്വസിക്കും
എന്റെ ആഹാരത്തില്‍ നിന്നും നീ കഴിക്കും
എന്റെ ഉറക്കത്തിന്റെ പാതി നീ ഉറങ്ങും"
എല്ലാം നിന്റെ വാക്കുകള്‍...

ഞാനും ആഗ്രഹിച്ചു, അതെല്ലാം
വിധി, പുതിയ സ്ഥലത്ത് പുതിയ ജീവിതവുമായി നീ
ഞാനും പോകുന്നു, ദൂരെയുള്ള ആ സ്ഥലത്തേക്ക്

ഒരു നാള്‍ നീയും വരും
കാത്തിരിക്കുന്നു, പ്രതീക്ഷയില്ലാത്ത ഒരു കാത്തിരിപ്പ്‌...

മലബാറിലെ യുവതികള്‍

ദീപാവലി, കന്നട രജ്യോല്‍സവ്, ശനി, ഞായര്‍ - എല്ലാം ഒരുമിച്ചു കിട്ടിയപ്പോള്‍ നാട്ടിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു. പക്ഷെ രാത്രി ബസ്, ട്രെയിന്‍ ഒന്നിലും ടിക്കറ്റ്‌ ഇല്ല. അങ്ങനെ പകല്‍ മൈസൂര്‍ വഴി പോകാന്‍ തീരുമാനിച്ചു.

BMTC യില്‍ പുലര്‍ച്ചെ 5 മണിക്ക് മജെസ്റ്റിക് എത്തി. ഉടനെ രാജഹംസ യില്‍ കയറി, എക്സ്പ്രസ്സ്‌ ഹൈവേ യിലൂടെ ബസ്‌ മുന്നോട്ടു കുതിച്ചു. വിന്‍ഡോ അടച്ചിട്ടും ഉള്ളിലേക്ക് തണുപ്പടിക്കുന്നു, അഴിച്ചു വെച്ച ജാക്കറ്റ് വീണ്ടും അണിഞ്ഞു.

ബാംഗ്ലൂരിലെ അത്ര തണുപ്പില്ല ഇവിടെ എന്ന് തോനുന്നു, മൈസൂരില്‍ എത്തിയാല്‍ പിന്നെ പത്താം ക്ലാസ്സിലെ ഹിസ്റ്ററി ബുക്ക്‌ വായിക്കുന്ന ഒരു പ്രതീതി തോന്നും. മൈസൂര്‍ ചരിത്രം അയവിറക്കി കൊണ്ടിരിക്കുമ്പോയാണ് തിരക്കിനിടയില്‍ ഒരു പരിജയമുള്ള മുഖം കണ്ണില്‍ കുടുങ്ങിയത്.
"അത് സെമീനയല്ലേ? അതെ, അവള്‍ തന്നെ!"

അഞ്ച് മുതല്‍ എട്ട് വരെ എന്റെ കൂടെ പഠിച്ച വെളുത്ത വട്ടമുഖമുള്ള സുന്ദരികുട്ടി. എന്നെ കണ്ടതും അവള്‍ കൂടെയുള്ള ഒരു തടിയന്റെ മറവിലേക്ക് നിന്നു. കുറ്റി താടി വെച്ച ഒരു ആജാനബഹു. അയാളുടെ മറവില്‍ നിന്നും അവള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. പിന്നെ ഞാന്‍ അവളെ നോക്കിയില്ല. മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുമായി പ്ലാറ്റ്ഫോംമിലേക്ക് നടന്നു.

വീരപ്പന്റെ കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മനസ്സനുവദിച്ചില്ല. മനസ്സപ്പോള്‍ അഞ്ചാം ക്ലാസ്സിലായിരുന്നു. കൂട്ടുകാര്‍കിടയില്‍ അല്പം വിരവും, അഭിമാനവും കൂടുതലാണ് എനിക്ക്, എന്ന അഹങ്കാരത്തോടെ നടന്നിരുന്ന കാലം.

എതിര്‍വശത്തെ ബെഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയുടെ കളി എനികത്ര പിടിച്ചില്ല, ഞാന്‍ എന്ത് ചെയ്താലും അവളും  അതുപോലെ ചെയ്യുന്നു. ഞാന്‍ നഖം കടിച്ചാല്‍ അവളും കടിക്കും, ബെഞ്ചില്‍ കൈ വെച്ച് കിടന്നാല്‍ അവളും കിടന്നു എന്നെ തന്നെ നോക്കിനില്‍ക്കും. ആദ്യം എനികത്ര പിടിച്ചില്ല എങ്കിലും, പിന്നെ പിന്നെ അതിലോരാനന്ദം എനിക്കും തോന്നി തുടങ്ങി.

ഒരു ദിവസം ബുക്കില്‍ നിന്നും പേജ് പറിച്ച് അതില്‍ എന്തോ എഴുതുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഒന്നാം നിലയില്‍ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു കോണി പടിയിറങ്ങുമ്പോള്‍ അവള്‍ എന്നെയും കാത്ത് താഴെ നില്‍ക്കുന്നു.
എന്റെ നേരെ കൈനീട്ടി അവള്‍ പറഞ്ഞു "ന്നാ..."
അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു, നാണിച്ചു തലകുനിച്ച്, ഒരേ സമയം നാണവും പേടിയും അവളുടെ മുഖത്ത് ഞാന്‍ കണ്ടു.
"നിന്റെ തന്തക്ക്‌ പോയി കൊടുക്ക്‌" എന്ന ഡയലോഗ് കാച്ചി ഞാന്‍ തിരിഞ്ഞു നടന്നു.
എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനം ഒരു പീക്കിരി പെണ്ണിന്റെ മുന്നില്‍ അടിയറവ് വെക്കണോ?

നടന്ന സംഭവം ഞാന്‍ തന്നെ എല്ലാവരെയും അറിയിച്ചു. അങ്ങനെ എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനത്തിന്റെ വില 'പത്ത്' രൂപയായി ഉയര്‍ന്നു. 'ഹീറോ' എന്ന റാങ്കില്‍ നിന്നും കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ 'സൂപ്പര്‍ ഹീറോ' ആയി.

അവള്‍ എങ്ങനെ മൈസൂരില്‍? അതും ആ വലിയ മനുഷ്യന്റെ കൂടെ?

നാട്ടില്‍ എത്തി കൂട്ടുകാരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞു. അവളുടെ ഉപ്പ ഒരു അപകടത്തില്‍  മരിച്ചു. മകളെ നല്ല രീതിയില്‍ കെട്ടിക്കണം എന്ന അയാളുടെ ആഗ്രഹം നടന്നില്ല. പിന്നെ കുറച്ചു    കാലം വീട്ടിലിരുന്നു. പല ആലോചനകളും വന്നെങ്കിലും ഒന്നും നടന്നില്ല. പിന്നെ പിന്നെ ഒന്നും വരാതെയായി. അവസാനം മൈസൂരില്‍ നിന്നും വന്ന ഈ കല്യാണത്തിന്നു അവള്‍ സമ്മതം മൂളി.. ഒരു ജീവിതം, ഒരാണിന്റെ തണല്‍, അത് അവളും ആഗ്രഹിച്ചിരുന്നു.
----------------------------------------------------------------------------------------------------
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബസ്സുകളില്‍, കുട്ടികളോട് മലയാളവും ഭര്‍ത്താവിനോട് ഉറുദുവും സംസാരിക്കുന്ന യുവതികളെ കാണാറുണ്ട്. തലയില്‍ മുല്ലപൂവും, മൂക്കില്‍ മുക്കുത്തിയും, കൈ നിറയെ മൈലാഞ്ചിയും, കരി വളകളും, കാലില്‍ വെള്ളി പാദസരവും, മിഞ്ചിയും അണിഞ്ഞ യുവതികള്‍. അവരുടെ പുറമേ കാണുന്ന ചിരിക്കുള്ളില്‍ ഒരു വലിയ സത്യമുണ്ട്, കണ്ണീരിന്റെ കഥകളുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.

"മലബാറിലെ 16-നും 26-നും ഇടയില്‍ പ്രായം വരുന്ന സെമീനമാര്‍ക്ക് പറയാനുള്ള കഥ, അവരുടെ ജീവിത കഥ."

നിന്നെ ഇഷ്ട്ടപ്പെടുന്നു...

ഞാന്‍ നിന്നെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. ആദ്യമായി നിന്നെ അറിഞ്ഞ ദിവസം, പിന്നെ എല്ലാം ഒരു ആവേശമായി മാറി.

വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളിലും, ഉറക്കമില്ലാത്ത രാത്രികളിലും എനിക്ക് നിന്നെ ആശ്രയികേണ്ടി വന്നു. ഇടയ്ക്കു നിര്‍ത്തി വെച്ചിടത്ത് നിന്നും വീണ്ടും ഞാന്‍ തുടങ്ങി. നിന്നെ ഞാന്‍ വീണ്ടും തുറന്നു...

പുതിയ പുതിയ ഓരോ അറകളും തുറക്കുപ്പോഴും എന്റെ മനസ്സില്‍ ഭീതി പടര്‍ന്നു. നിന്റെ എല്ലാ എതിര്‍പ്പുകളെയും ഞാന്‍ മറികടന്നു. എന്റെ ശക്തിക്കു മുന്നില്‍ നീ തോല്‍വി സമ്മതിച്ചു.

കാണാത്ത പല കാഴ്ചകളും എന്റെ കണ്ണിനു കുളിര്‍മയേകി. എന്റെ പല നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. അവസാന വിജയത്തിന് വേണ്ടി ഞാന്‍ പോരാടി.

എന്റെ സര്‍വ്വശക്തിയുമുപയോഗിച്ചു, പൂര്‍വാതികം ആവേശത്തോടെ ഞാന്‍ അവസാനത്തെ സ്റ്റേജ് ലേക്ക് മെല്ലെ പ്രവേശിച്ചു. ഇനി എല്ലാം ശ്രദ്ധയോടെ....

ഈ ഒരു നിമിഷത്തിനു വേണ്ടി എത്ര നാളായി ഞാന്‍ കാത്തിരിക്കുന്നു. അവസാനം അതു സംഭവിച്ചിരിക്കുന്നു. പ്രകൃതിയുടെ നിശബ്ദത എന്നെ കൂടുതല്‍ ശക്തനാക്കി. ഈ ലോകത്തില്‍ ഞാനും നീയും മാത്രം.

ഈ അവസാന ഘട്ടത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിയര്‍ത്തു. തളര്‍ന്നവശനായ ഞാന്‍ വീണ്ടും മുന്നേറി, നിന്നെ പൂര്‍ണമായി കീഴ്പ്പെടുത്താതെ പിന്മാറാന്‍ എന്റെ മനസ്സനുവദിച്ചില്ല. നിന്നെ ഇഷ്ട്ടപ്പെട്ട അന്നുമുതല്‍ മനസ്സില്‍ ആഗ്രഹിച്ചതാണിത്. ഞാന്‍ വീണ്ടും മുന്നേറി...

അവസാനം അതു സംഭവിച്ചു, എതിരെ വന്ന ശത്രുവിന്റെ തോക്കിനു മുന്നില്‍ ഞാന്‍ മരിച്ചു വീണു.

മോണിറ്ററില്‍ വീണ്ടും "ഗെയിം ഓവര്‍" തെളിഞ്ഞു. "സ്റ്റാര്‍ട്ട്‌ ദ ഗെയിം എഗൈന്‍" ക്ലിക്ക് ചെയ്തു വീണ്ടും കളി തുടങ്ങി.

Thursday, October 27, 2011

പ്രതീക്ഷ

ഏകാന്തശാന്തമായ  രാത്രിയുടെ  മധ്യയാമങ്ങളില്‍
നിലാവില്‍ കുളിച്ച തെങ്ങോലതുമ്പുകളില്‍ നിന്നും
മഞ്ഞുതുള്ളികള്‍ കണ്ണീര്‍കണങ്ങള്‍ പോലെ ഉറ്റി വീഴുമ്പോള്‍
ഭൂമിയും, ആകാശവും ഒരൊറ്റപ്രകാശത്തില്‍
അലിഞ്ഞു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഹൃദയത്തിന്റെ അകത്തളങ്ങളില്‍ നിന്നും
പ്രതീക്ഷയോടെ ഉയരുന്ന ചോദ്യം
-ഈ യാത്ര അവസാനിക്കുമോ-?

Saturday, October 22, 2011

കുരുന്നുകളുടെ കൂടെ...

രണ്ടു ദിവസമായി നൈറ്റ്‌ ഷിഫ്റ്റായിരുന്നു, (അമേരിക്കക്കാര്‍ക്ക് വേണ്ടി ഉറക്കമെഴിച്ചു  പണിയെടുക്കുന്നു) ജോലി കഴിഞ്ഞ്  രാവിലെ 5  മണിക്കാണ് ഭാഷ ഭായി- യുടെ ക്യാബില്‍  വീട്ടിലെത്തിയത്. നേരെ ബെഡ്റൂമിലേക്ക്. അനുശ്രീ നല്ല ഉറക്കത്തിലാണ്, ഞാന്‍ വന്നത് അറിഞ്ഞിട്ടില്ല. ജോലി, ഉറക്കം ഇത് രണ്ടുമാണ് അവളുടെ പ്രധാന ഹോബി. "ഉറങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ ഒന്നും അറിയില്ല , ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്കു വേറെ ഒന്നും അറിയുകയും വേണ്ട."

തലയിണക്കടിയില്‍ നിന്നും മൊബൈല്‍ കരയുന്നു, ദേഷ്യത്തോടെ അറ്റെന്റ് ചെയ്തു.

ഹലോ..... $%^&*#$......
നാട്ടില്‍ നിന്നും കൂട്ടുകാരി. അവളുടെ വിവാഹത്തിന് ക്ഷണിക്കാന്‍. വരാമെന്ന് ഉറപ്പ് കൊടുത്തു.

ബാംഗ്ലൂര്‍ കണ്ട്രോള്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറി. രണ്ടു മാസത്തിനു ശേഷം വീണ്ടും നാട്ടിലേക്ക്. വണ്ടിയുടെ "കട കട" ശബ്ദം കേട്ട് സുഖമായി ഉറങ്ങി. "ടൈ സരവണ ഇന്ഖെ വാ.... ഇന്ഖെ താ സീറ്റു.... വാടാ ഇന്ഖെ... അന്ത പൊട്ടി കീളെ പോടാടാ..." ഞാന്‍ ഞെട്ടി ഉണര്‍ന്നു. "ഉം.... തമിഴ് നാട് എത്തി....."  പിന്നെ ഉറങ്ങാന്‍ പറ്റിയില്ല.

വണ്ടി ഷോര്‍നൂര്‍ സ്റ്റേഷനില്‍ എത്തി. ജനലിലൂടെ ഫ്ലാറ്ഫോമിലേക്ക് നോകിയപ്പോള്‍ കണ്ടത്, യുണിഫോം അണിഞ്ഞു വരി വരിയായി നില്‍കുന്ന കുട്ടികള്‍. ഏറ്റവും മുന്നില്‍ നില്കുന്നത് ഹെഡ് ടീച്ചര്‍ ആണെന്ന് തോനുന്നു. ചിരിയില്ല, മറ്റൊന്നും ശ്രദ്ധിക്കുന്നില്ല, കൈ രണ്ടും പുറകിലേക്ക് പിടിച്ചു, നെഞ്ചും വിരിച്ചു നില്കുന്നു. പല കോണിലേക്കും കണ്ണ് നട്ട് കാഴ്ചകള്‍ കണ്ടിരിക്കുന്ന കുട്ടികള്‍ അവര്‍ക്ക് പിറകില്‍ വരിയായി. അവര്‍ എന്റെ കമ്പാര്‍ട്ടുമെന്റില്‍ തന്നെ കയറിയിരുന്നെങ്കില്‍, എന്നു ഞാനാഗ്രഹിച്ചു.

"ദേ... കുറെ കുട്ടികള്‍ കയറുന്നു.. വാ നമുക്ക് അടുത്ത കമ്പാര്‍ട്ടുമെന്റില്‍ പോകാം, ഇവിടെ ഇരുന്നാല്‍ ഇനി ഒരു സ്വൈരവും ഉണ്ടാവില്ല" അടുത്തിരുന്നവര്‍ ദേഷ്യത്തോടെ എഴുനേറ്റു പോയി. "എന്തൊരു മനുഷ്യര്‍. കുട്ടികളെ ഇഷ്ട്ടമില്ലത്തവരോ.... ഹോ..."

ആരും ഡോറിന്റെ ഭാഗത്തേക്ക്‌ പോകരുത്, മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നരീതിയില്‍ ശബ്ദമുണ്ടാക്കരുത്, പഠനയാത്രാ വിവരണം എഴുതാന്‍ മറക്കരുത്, തുടങ്ങിയ റൂള്‍സ് ആന്‍ഡ്‌ രേഗുലെഷന്‍സ് വിളംബരം ചെയ്തു കൊണ്ട് ഹെഡ് ടീച്ചര്‍ അടുത്ത ബെര്‍ത്തിലേക്ക് പോയി.
ഒരു കൂട്ടം ആണ്‍ കുട്ടികള്‍കിടയില്‍ ഞാന്‍. മെല്ലെ മെല്ലെ അവരുടെ അടുത്തുകൂടി, ഓരോരുത്തരുടെയും പേര് ചോദിച്ചു. അവര്‍ എന്നെ കുറിച്ചും ചോദിച്ചറിഞ്ഞു.

"ആരാ നന്നായി പാട്ടുപാടുക?" എന്റെ ചോദ്യത്തിനെ മറുപടിയായി ഒത്തിരി പേര്‍ കൈ പൊക്കി. പക്ഷെ ആരും പാടാന്‍ തയ്യാറല്ല, കാരണം അവര്‍ക്ക് കിട്ടിയ റൂള്‍സ് ആന്‍ഡ്‌ രേഗുലെഷന്‍സ് . തൊട്ടപ്പുറത്തെ ബെര്‍ത്തിലിരിക്കുന്ന ഹെഡ് ടീച്ചറുടെ അടുത്തുപോയി അവര്‍ക്കു പാടാനുള്ള പെര്‍മിഷന്‍ ഞാന്‍ ചോദിച്ചു വാങ്ങി.

കുട്ടികളുടെ ഒരു സന്തോഷം!! പിന്നെ ഞങ്ങള്‍ ശരിക്കും അടിച്ചുപൊളിച്ചു!!! പാട്ടും, ഡാന്‍സും, കടംകഥകളുമായി ഞാനും ഒരു കുട്ടിയായി.

"ഞാനും ഒരു കുട്ടിയായി, കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ എത്തും വരെ....."


Sunday, July 24, 2011

കോളേജ് ബാത്ത്റൂം

ഇന്റര്‍വെല്ലിനു ശേഷംഫസ്റ്റ് ഹവര്‍ എക്കണോമിക്സും പിന്നെ കേരള ചരിത്രവും. "അളിയാ... എന്താ നമ്മുടെ പരിവാടി?" ചോദികേണ്ടതാമസം സെമീറും മാധവനും കൈ മടക്കി പൊക്കി കാണിച്ചു. "അളിയാ നമുക്കോരോ ബിയറടിക്കാം?" ഈശ്വരാ ഇന്നും വെള്ളമടി.

അളിയാ.. നീ പോയി സാധനം വാങ്ങി വാ... ഞാനോ ? ഇല്ല മോനെ... ഞാന്‍ പോവില്ല. ഒരിക്കല്‍ മാത്രമാണ് ഞാന്‍ കള്ള് വാങ്ങാന്‍ പോയത്, അതോടുകൂടി എനിക്കുമാതിയായി. എന്റെ നാട്ടിലെ പള്ളിയുടെ പ്രസിഡന്റ്‌, എന്റെ തൊട്ട മുന്നില്‍, മൂപ്പര് സാധനം വാങ്ങി നേരെ തിരിഞ്ഞത് എന്റെ മുഖത്തേക്ക്. ആ സംഭവത്തിനു ശേഷംഞാന്‍ പള്ളിയില്‍ നിസ്കരിക്കാനുണ്ടാകുമ്പോള്‍ പ്രസിഡന്റ്‌ ഇമാം(നമസ്കാരത്തിന് നേത്രുത്തം നല്‍കുന്ന ആള്‍) നില്‍ക്കാറില്ല.

"ടാ.. പട്ടി.. എന്നതാ നീ ഈ ആലോചികുന്നത്, നീയൊന്നും പോവില്ല എന്നെനിക്കറിയാം... അതുകൊണ്ട്, ഞാന്‍ തന്നെ പോവാം. പക്ഷേ നിങ്ങളുടെ ചിലവില്‍ എനിക്കൊരു കുപ്പി!" മാധവന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങളുടെ ദാഹതിനുള്ള മരുന്നിനായി മാധവന്‍ ബൈക്കില്‍ പറന്നു. ഒരുമണിക്കൂറിനുള്ളില്‍ അവന്‍ തിരിച്ചെത്തി.

രണ്ടുകുപ്പി അകതുചെന്നതും സെമീര് കോളേജിലെ ചില പെണ്‍കുട്ടികളുടെ "വിവരതിന്റെയും" "വിദ്യാഭ്യാസതിന്റെയും" കണക്കുകള്‍ പറയാന്‍ തുടങ്ങി. അവനിങ്ങനെയാ... ഒറ്റ പെണ്‍കുട്ടികളുടെയും മുഖത്തുനോക്കില്ല. ലേഡീസ് ഹോസ്റ്റലിനു പിറകിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നെഴുനേറ്റു മൂത്രമൊഴിക്കാനായി നേരെ കോളേജ് ഓഡിറ്റോറിയത്തിന്റെ പിറകിലുള്ള ബാത്ത്‌ റൂമിലേക്ക്‌ പോയി. ഓന്‍ ദി വേ - യില്‍ സെമീര് ചെടിയിലകള്‍ പറിക്കുന്നുണ്ടായിരുന്നു. മൂത്രമൊഴിക്കുന്നതിനിടക്ക് അവന്‍ അതുകൊണ്ട് ചുമരില്‍ എന്തൊക്കെയോ കുത്തികുറിച്ചു.

"ഇനി അടുത്ത പ്രോഗ്രാം? ഈ ഹവര്‍ കേരളചരിത്രം, എബ്രഹാം സാറ്... അളിയാ നമുക്ക് ക്ലാസ്സില്‍ കയറാം...."

"ഈ കണ്ടീഷനിലോ?" ഞാന്‍ ചോദിച്ചു.

" ഓ പിന്നെ അല്ലെങ്കില്‍ നീ അവിടെ ചെന്ന് മലമറിക്കും. ടാ... ഫാനിന്റെ ചുവട്ടില്‍ കിടന്നുറങ്ങാനുള്ള ഈ അവസരം നീ കുളമാക്കരുത്, നമ്മുടെ പ്രിന്‍സിപാല് പറയാറില്ലേ, കോളേജിലെ റിസോഴ്സസ് നിങ്ങള്‍ മാക്സിമം ഉപയോഗിക്കണമെന്ന്. അതുകെണ്ട് മക്കള് വാ...
ഓകെ... പക്ഷേ എനിക്കൊന്നുകൂടി മൂത്രമൊഴിക്കണം.

"ഓ... നിന്റെ ഒരു മൂത്രം... മൂത്രം പിന്നെ ഒഴിക്കാം. നീ വന്നെ."

"എടാ മാധവാ.. പാവം ഒഴിച്ചോട്ടെ.. നമുക്കൊരു കമ്പനി കൊടുക്കാമെന്നെ...അതുമല്ല, ബാത്ത്റൂമിലെ ഞാന്‍ വരച്ച കല, അതൊന്നു പൂര്‍ത്തിയാക്കുകയും ചെയ്യാം."

ബിയറടിച്ച്‌ മൂത്രിക്കുന്ന സുഖം ആസ്വദിച്ചുവരുംപ്പോഴാണ് പുറത്തുനിന്നും മാധവന്റെ നിലവിളി. "എടാ... ഓടിക്കോ.. പ്രിന്‍സിപാല് വരുന്നു...." കേട്ട പാതി കേള്‍ക്കാത്ത പാതി, ഞാന്‍ ഓടി. പാവം സെമീര്‍... അവനെ പ്രിന്‍സി പൊക്കി.

പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡിനു മുന്നില്‍ പതിവില്ലാത്തൊരു തിരക്ക്. ഞാന്‍ ചെന്നു നോക്കി.

"ഫൈനല്‍ ബി.എ ഹിസ്റ്ററിയില്‍ പഠിക്കുന്ന സെമീര്‍, മാധവന്‍, സാലിം എന്നിവരെ ഓഡിറ്റോറിയം ബാത്ത്റൂമില്‍ അനാവശ്യ വാക്കുകളും, ചിത്രങ്ങളും വരച്ചതിനാല്‍ കോളേജില്‍ നിന്നും താല്‍ക്കാലികമായി സസ്പെണ്ട് ചെയ്തിരിക്കുന്നു. ഹിസ്റ്ററി ഹെഡ് പി.എ, എക്കണോമിക്സ് ഹെഡ് കെ.എം.എ, ഇംഗ്ലീഷ് ഹെഡ് സി.പി എന്നിവരടങ്ങുന്ന എന്‍ക്വയറി കമ്മീഷന്‍ കാര്യങ്ങള്‍ അന്വേഷിച്ചു തുടര്‍ നടപടികള്‍ എടുക്കുന്നതായിരിക്കും."

മദ്യപിച്ചു എന്നാ വാക്ക് വന്നില്ലല്ലോ, ഹാവൂ....

"ഹും... നന്നായിപോയി.... നീ ഒന്ന് ചെന്നുന്നോക്ക്, ആ നായിന്റെ മോന് എന്താണ് ബാത്ത്റൂമില്‍ കാട്ടികൂട്ടി വെച്ചതെന്ന് ." മാധവന്‍ ചൂടായികൊണ്ട് പറഞ്ഞു.


"നിങ്ങളുടെ ഭാവി നിങ്ങളുടെ കയ്യില്‍, സൂക്ഷിച്ചുപയോഗിക്കുക" വിത്ത്‌ ഗ്രാഫിക്സ്.

സെമീറിന്റെ മോഡേണ്‍ ആര്‍ട്ട് കണ്ട്, തിങ്ങി നിറഞ്ഞിരിക്കുന്ന കുട്ടികള്‍കിടയില്‍ നിന്നും ഞാന്‍ പൊട്ടിച്ചിരിച്ചു. അത്രക്കും രസകരമായി അവന്‍ കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.

പിറ്റേ ദിവസം ഉച്ചക്ക് ഒരുമണിക്കായിരുന്നു എന്‍ക്വയറി കമ്മീഷന്‍ വിചാരണ. പി.എ സാറ് ഒരേ ഒരു കാര്യം മാത്രം ചോദിച്ചു "നിങ്ങളാണോ അത് ചെയ്തത്?"

"അതെ" എന്നു ഞാന്‍ ഒറ്റവാക്കില്‍ തന്നെ മറുപടിയും നല്‍കി.

പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡിനു മുന്നില്‍ വീണ്ടും വന്‍ തിരക്ക്. ഞങ്ങളുടെ വിധി വന്നിരിക്കുന്നു.

"ബാത്ത്റൂം പെയിന്റ് ചെയ്യുക, ഒരാള്‍ 250 രൂപ വീതം 750 രൂപ ഫൈന്‍ നല്‍കുക" ഇതായിരുന്നു ആ വിധി. 750 രൂപയും സെമീരുതന്നെ അടച്ചു. സ്പോര്‍ട്സ് ഹോസ്റ്റലിലെ ജൂനിയെഴ്സിനെയും കൂട്ടി, ഓരോ കുപ്പി ബിയറും കുടിച്ച് വൈറ്റ്വാഷിങ്ങും പൂര്‍ത്തിയാക്കി.

7 വര്‍ഷം മുമ്പ് നടന്ന കഥകേട്ട് എന്റെ ഭാര്യ പ്രോഗ്രാമിനിടക്ക് പൊട്ടി ചിരിച്ചു. ആഫിസിന്റെ നന്ദി പ്രസംഗത്തോടുകൂടി 2011 ബി.എ ഹിസ്റ്ററി പൂര്‍വവിദ്യാര്‍ത്ഥി സംഗമം സമാപിച്ചു. സ്റ്റേജില്‍ നിന്നും ഇറങ്ങി പി.എ(പി. അബൂബക്കര്‍) സാറ് നേരെ എന്റടുത്തു വന്നു. ഞാനെന്റെ ഭാര്യയെ പരിജയപ്പെടുത്തി. അവര്‍ ബാംഗ്ലൂറിലെ വിശേഷങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് സാറ് എന്നോട് ചോദിച്ചു "എടാ സാലീ... നിനക്ക് ബാത്ത്റൂമില്‍ പോകണമെന്നുണ്ടെ? എങ്കില്‍ ഓഡിറ്റോറിയത്തിന്റെ പിറകില്‍ ഒരു ബാത്ത്‌റൂമുണ്ട്‌, അവിടെ പോകാം കേട്ടെ..." എന്റെ ഭാര്യ എന്നെ നോക്കി ചിരിച്ചു!!!!

അവളുടെയും കൈ പിടിച്ച് അബൂബക്കര്‍ സാറുടെ പിറകെ ഓഡിറ്റോറിയത്തില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.

Tuesday, May 31, 2011

കൊഴിഞ്ഞുപോയ വസന്തകാലം

അവനും അവളും അവരുടെ സ്നേഹവും... 
പലതിനും സാക്ഷിയായി ഈ ഞാനും...
 
തുടക്കം എന്റെ അഭാവത്തിലായിരുന്നു എങ്കിലും അതിനുശേഷം എല്ലാം എന്റെ അറിവിലൂടെയായിരുന്നു. ലൈബ്രറിയിലെ ആളെഴിഞ്ഞ മൂലകളിലും, കാന്റീനിലെ തിരക്കൊഴിഞ്ഞ സമയങ്ങളിലും, സമരദിവസങ്ങളിലെ നിശബ്ദമായ വരാന്തകളിലും ഞാനവര്‍ക്ക് കാവല്‍ നിന്നു. ക്യാമ്പസ്‌ പ്രണയത്തെ ഇഷ്ട്ടപെടാത്ത ഞാന്‍ ആ പ്രണയത്തെ ഇഷ്ട്ടപ്പെട്ടുതുടങ്ങി. 

അവരുടെ പ്രണയം, അതെന്നെ വല്ലാതെ ഒറ്റപെടുത്തി. അവര്‍കിടയില്‍ അവര്‍മാത്രം, ഞാന്‍ വെറുമൊരു കാവല്‍കാരന്‍. അങ്ങനെ തോന്നുപ്പോള്‍ ഞാനെന്റെ ഉപ്പാനെയും ഉമ്മാനെയും കുറിച്ചാലോചിക്കും. അവരുള്ളപ്പോള്‍ ഞാനൊരിക്കലും ഒറ്റക്കാവില്ല. അരവുടെ ആ സ്നേഹം, അതിനു തുല്യമായ ഒന്നും തന്നെ ഈ ക്യാമ്പസിലില്ല.
പല ആണ്‍കുട്ടികളും എന്നോട്ചോദിക്കും "ഈ ക്യാമ്പസ്‌ പ്രണയത്തെ കുറിച്ച് എന്താണഭിപ്രായം?" പലരും ഇഷ്ട്ടപ്പെടുന്നൊരു ചോദ്യമായിട്ടും എനിക്കതിനുത്തരമാറിയില്ലായിരുന്നു. 

ബേബിയുടെ വീട്ടില്‍ പല കല്ല്യണാലോചനകളും നടക്കുന്നുണ്ട് എന്ന വിവരം എന്നെ അറിയിച്ചപ്പോള്‍ എനിക്കതില്‍ വലിയ വിഷമമൊന്നും തോന്നിയില്ല. കാര്യം അവനുമറിഞ്ഞു. ഇന്നലെവരെ ചിരിച്ചിരുന്ന അവനും അവളും അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ അവര്‍ ചിന്തിക്കാനും തുടങ്ങി. പഠിത്തം, കുടുംബം, ജോലി, വീട് അങ്ങനെ പലതും.

അവസാനം അവര്‍ തീരുമാനിച്ചു. നമുക്കുപിരിയാം!!! തീരുമാനം അവള്‍ ആദ്യമെന്നെ അറിയിച്ചു. ഞാനത് അവനോടുപറഞ്ഞു. അവനും ഏറെകുറെ ഇതേ തീരുമാനത്തിലായിരുന്നു. വിധിയുടെ തീരുമാനം, അല്ല! അവര്‍ക്കുവേണ്ടി അവരുടെ തീരുമാനം.

അങ്ങനെ ഒരുവര്‍ഷം,  സ്നേഹമാകുന്ന ആ കുഞ്ഞരുവിയുടെ തീരങ്ങളില്‍ അവര്‍... അരുവിയുടെ ഒഴുക്ക് പലപ്പോഴും അവര്‍ക്കനുകൂലമായിരുന്നു. എന്നിട്ടും അവള്‍ക്കവന്റെ അരികിലെക്കോ അവനവളുടെ അരികിലെക്കോ എത്താന്‍ പറ്റിയില്ല.

ഒരുപക്ഷേ കാലം വരുത്തുന്ന മാറ്റങ്ങള്‍, അത് അവരുടെ മനസ്സിനെയും മാറ്റിമാറിച്ചേക്കാം. അന്നവര്‍ ആ അരുവിയുടെ തീരങ്ങളില്‍ നിന്നും എഴുനേറ്റുപോവും, മറ്റൊരു ജീവിതത്തിലേക്ക്. എന്നാലും അവരുടെ മനസ്സുകളില്‍ ഇപ്പോഴും ആ പ്രണയം ഉണ്ടാവുമായിരിക്കും.

ക്യാമ്പസിനോട് വിടപറഞ്ഞ ദിവസം അവളവന്റെ ഡയറിയില്‍ എഴുതിയതുപോലെ:

"ഇന്ന് ഞാനോര്‍ക്കുന്നു നിന്നെ പറ്റി
എന്നില്‍ നിന്നും കൊഴിഞ്ഞുപോയ ആ വസന്തകാലത്തെ പറ്റി
നിറയുന്ന നയനങ്ങളിലൊളിഞ്ഞിരിക്കുന്ന കഠിനമാം വേധനയെപറ്റി "

ഒരുമിച്ചുള്ള ജീവിതം


ഒരുമിച്ചു ജീവിക്കണം
സ്വപ്‌നങ്ങള്‍ നിറയെ കണ്ടു
ഒരു ചെറിയ മങ്ങല്‍ പോലുമില്ലാത്ത സ്വപ്‌നങ്ങള്‍
ഓരോ സ്വപ്നവും ഞങ്ങള്‍ പങ്കുവെച്ചു
ആ സമയങ്ങളില്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുനതുപോലെ
അതില്‍ ഞങ്ങള്‍ കണ്ട എല്ലാ സ്വപ്നങ്ങളും അതുപോലെ
ഒരു വേനലില്‍ അവന്‍ എന്റെ കഴുത്തില്‍ താലി ചാര്‍ത്തി
ശരിക്കും ജീവിക്കാനായി
കണ്ട സ്വപ്നങ്ങള്‍ ഒന്നും തന്നെയില്ല
പ്രതീക്ഷിക്കാത്തത് പലതും
എല്ലാം നിറം മങ്ങി നില്‍കുന്നു
നീ അറിയേണ്ട എല്ലാം നീ അറിഞ്ഞു
ഞാനറിയേണ്ടത് ഞാനും
പക്ഷേ നമ്മള്‍ അറിയേണ്ടത്
ഒന്നും തന്നെ നാമറിഞ്ഞില്ല

നിന്നില്‍ നിന്നും അകലെ...


നീ കാണുന്ന ദൂരത്തിനും അകലെയാണ് ഞാന്‍. പലപ്പോഴായി ഞാന്‍ അടുത്തു വന്നപ്പോളും പല കാരണങ്ങളാല്‍ നിനകെന്നെ കാണാന്‍ പറ്റിയില്ല. ഇനി നീ എന്നെ കണ്ടാല്‍ തന്നെ ആ ഒരു കാഴ്ചയിലൂടെ നിനക്കെന്നെയോ, എന്നിലുള്ള മാറ്റതെയോ കാണാന്‍ കഴിയില്ല. നിനക്കല്ല, ആര്‍ക്കും അതു കാണാന്‍ പറ്റില്ല. അതു നന്മയുടെയും, സ്നേഹത്തിന്റെയും, ശുദ്ധിയുടെയും, വൃത്തിയുടെയും, കഴിവിന്റെയും ഒരപൂര്‍വ കാഴ്ചയാണ്.

ബാംഗ്ലൂര്‍ മുതല്‍ സുല്‍ത്താന്‍ ബത്തേരി വരെ ഒന്നിച്ചുള്ള ആ ആദ്യ യാത്രക്ക് ശേഷം എന്റെ ഓരോ യാത്രകളിലും നീ ഉണ്ടായിരുന്നു. അന്ന് നീ നിന്റെ മൊബൈല്‍ നമ്പര്‍ തന്നപ്പോള്‍ മനപൂര്‍വം വാങ്ങിയില്ല. ഇനിയും കാണും എന്നൊരു വിശ്വാസം, അല്ലെങ്കില്‍ ചുമ്മാ ഒരു പെണ്‍കുട്ടിയുടെ ജാഡ.

നാട്ടിലെത്തി എന്തോ ഒരു________! പറയാന്‍ പറ്റാത്ത എന്തോ ഒന്ന്‍. ബാംഗ്ലൂര്‍ - നെ ഞാന്‍ വല്ലാതെ സ്നേഹിച്ചുപോകുന്നു. എന്നിലുള്ള നിന്നെ അറിയാന്‍, ഞാന്‍ ബാംഗ്ലൂര്‍ - ലേക്ക് തിരിച്ചു, എന്റെ ലീവ് തീരുന്നതിന്നുമുമ്പ്.

രാവിലെ  5 മണിക്ക് കലാശി പാളയതിലെത്തി, ഓട്ടോ പിടിച്ച് നേരെ ഫ്ലാറ്റില്‍. എനിക്കേറ്റവും ഇഷ്ട്ടമുള്ള എം ജി റോഡും ULSOOR LAKE ഉം ഞാന്‍ ഇന്നു കണ്ടില്ല.

റൂമില്‍ ആരും എഴുനെറ്റിട്ടില്ല. ഡ്രസ്സ്‌ മാറി അനുശ്രീയുടെ favorite കോഫി കൊണ്ടൊരു കോഫിയുണ്ടാക്കി കുടിച്ചു.

10 മണിക്ക് റൂമില്‍നിന്നും ഇറങ്ങി. BMTC ബസ്സിലുള്ള യാത്ര. എനിക്കേറ്റവും ഇഷ്ട്ടമുള്ള വാഹനം ഒരുപക്ഷെ BMTC (Bangalore Metropolitan Transport Corporation) ബസ്സായിരിക്കും. അത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ ബസ്സില്‍വെച്ചു.

മടിവാളയിലെ പൂക്കാരികളെ കുറച്ചുനേരം നോക്കിനിന്നു. മഞ്ഞയും കുങ്കുമവും നിറത്തിലുള്ള പൂക്കള്‍, അതെ നിറങ്ങളിലുള്ള സാരി, നെറ്റിയില്‍ അതെ നിറങ്ങളിലുള്ള പൊട്ടുകളും. ഞാന്‍ എന്നെ ആ രൂപത്തില്‍ ഒന്നു ആലോചിച്ചു. .Net നെക്കാളും SQL Server നെക്കാളും നല്ലതാണെന്ന് തോന്നിപ്പോയി.

നീ പ്രൊജക്റ്റ്‌ ചെയ്യുന്ന കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ എന്തോ, എന്റെ മനസ്സ് വല്ലതെ ചാടി കളിക്കുന്നതു പോലെ. Receptionist നോട് കാര്യം പറഞ്ഞു. wait ചെയ്യാന്‍ പറഞ്ഞു. waiting റൂമിലുള്ള ടൈംസ്‌ ഓഫ് ഇന്ത്യ വായിച്ചിരുന്നു. ബാംഗ്ലൂര്‍-ല്‍ വന്ന ആദ്യ നാളുകളില്‍ ബുധനാഴ്ചയിലെ ടൈംസ്‌ ഓഫ് ഇന്ത്യക്കായി ഞാന്‍ കാത്തിരിക്കും, ഒരു ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇപ്പോള്‍ Consultency കളില്‍നിന്നുമുള്ള ഫോണ്‍ കോളുകള്‍ പലപ്പോഴും ശല്ല്യമാവുന്നു.

നീ വന്നു, കണ്ണില്‍ സന്തോഷമില്ല, ചുണ്ടില്‍ പുഞ്ചിരിയില്ല, ചോദ്യങ്ങളില്ല.

എന്റെ കയ്യില്‍ അതിനുള്ള ഉത്തരവും ഉണ്ടായിരുന്നില്ല
.

ഇനിയുമൊരു ദുരന്തം

ഇനിയുമൊരു ദുരന്തം!!!
എവിടെയോ മറഞ്ഞിരിക്കുന്നു
സംഭവിക്കും, എനിക്കല്ലെങ്കില്‍ മറ്റാര്‍ക്കോ
വേദനിക്കേണ്ടി വരുമോ? 

കാണുന്നിലെ നീ ഇത്
നിന്റെ അറിവിന്‌ പുറത്തായി ഒന്നുമില്ല എന്നെനിക്കറിയാം
എങ്കിലും ഞാന്‍ ചോദിക്കുന്നു...  കാണുന്നിലെ നീ ഇത് !!
എന്റെ കൂട്ടത്തിലുള്ളവര്‍ അന്നുമുതല്‍ ദുഖത്തില്‍ തന്നെയാണ്
ഇനിയുമൊരു ദുരന്തം!!!

മറഞ്ഞിരിക്കുന്നവനെ നീ ദൂരെ പോവുക
നിന്നെ കാണുന്ന, എല്ലാം കാണുന്ന...
അവനോടു ഞാന്‍ പറഞ്ഞിരിക്കുന്ന
ഇനിയില്ല മറ്റൊരു ദുരന്തം!!!

സ്നേഹം

സ്നേഹം... കൊടുക്കുന്നതിന്റെ ഇരട്ടി ലഭിക്കുന്നത്. എന്നിട്ടും ആരോ ഒരുക്കുന്ന കെണിയില്‍ വീഴുമ്പോളും എല്ലാം മറന്ന് അരരെയും ഒരുപാട് 'സ്നേഹിച്ചു'. അവര്‍ എന്നെ ചതിക്കുകയായിരുന്നോ? സ്നേഹമുള്ള മനസ്സില്ലായിരുന്നെങ്കില്‍ അവരെ ഒരുപാട് ശപിക്കുമയിരുന്നോ? 

അവരുടെ മുന്നില്‍ ഞാന്‍ എന്റെ മനസ്സ് പൂര്‍ണ്ണമായി തുറന്നിട്ടില്ല, ഒന്നും പറഞ്ഞിട്ടുമില്ല. ഒരുപാട് പറയാനുണ്ട്, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നന്മയും!!! തിന്മയും!!!

കഴിഞ്ഞുപോയ കാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ ലാഭമാണോ? നഷ്ട്ടമാണോ? പലതും അറിയാം, എന്നിട്ടും അറിയാത്തത് പോലെ അഭിനയിക്കുന്നു. 
ഒരുദിവസം വരുമായിരിക്കും, എല്ലാം തുറക്കാനും പറയാനും.
എനിക്കുമാത്രമായി. 
മറ്റാര്‍ക്കും ലഭിക്കാതെ.
കഴിഞ്ഞതിനെ കുറിച്ച് സന്തോഷിക്കാന്‍ മാത്രം.
കൊടുത്ത സ്നേഹത്തിന്റെ ഇരട്ടിക്കായി.